അതിദാരുണം: വിശന്നു വലഞ്ഞു ഭക്ഷണം ചോദിച്ച മകനെ മദ്യലഹരിയിൽ പിതാവ് തല്ലിക്കൊന്നു; പ്രതി ഒളിവില്‍,

ബംഗളൂരു: ചിത്രദുർഗ താലൂക്കിലെ ഹാലെ രംഗപുര ഗ്രാമത്തില്‍  വിശന്ന് ഭക്ഷണം ചോദിച്ചതിന് ആറ് വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തിയത്.തിപ്പേഷ് എന്നയാളാണ്, മകനായ ആറ് വയസ്സുള്ള മഞ്ജുനാഥിനെ കൊലപ്പെടുത്തിയത്.

തിപ്പേഷ്-ഗൗരമ്മ ദമ്ബതികളുടെ മകനാണ് കൊല്ലപ്പെട്ട മഞ്ജുനാഥ്. സ്ഥിരം മദ്യത്തിന് അടിമയായ തിപ്പേഷ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. വ്യാഴാഴ്ച വൈകുന്നേരം, വിശന്നുവലഞ്ഞ കുട്ടി ഭക്ഷണത്തിനായി കരയാൻ തുടങ്ങിയപ്പോള്‍, 

അമിതമായി മദ്യപിച്ചെത്തിയ തിപ്പേഷ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് കുട്ടി അബോധാവസ്ഥയിലാകുകയുമായിരുന്നു.

ഇതിനിടെ , അയല്‍വാസിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാൻ പോയ ഗൗരമ്മ തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ കുട്ടിയെ കണ്ട് തുടർന്ന് ഇവർ ബഹളം വയ്ക്കുകയും, നാട്ടുകാർ ചേർന്ന് കുട്ടിയെ ചിത്രദുർഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 

എന്നാല്‍, കുട്ടി യാത്രാമധ്യേ തന്നെ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൗരമ്മ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത ബരാമസാഗര പോലീസ് തിപ്പേഷിനായി തിരച്ചില്‍ നടത്തിവരികയാണ്.

കുട്ടി ഷെഡില്‍ ഉറങ്ങുകയായിരുന്നുവെന്നും ബന്ധുവീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാൻ തിപ്പേഷ് പറഞ്ഞിരുന്നുവെന്നും ഗൗരമ്മ മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ തിരിച്ചെത്തിയപ്പോഴേക്കും അവൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു, ഇപ്പോള്‍ എനിക്ക് എൻ്റെ മകനെ നഷ്ടപ്പെട്ടു.

അയാള്‍ നന്നായി മദ്യപിച്ചിരുന്നു. ഒരു പിതാവിന് ഇതെങ്ങനെ ചെയ്യാൻ കഴിയും? അയാളെ കൊലപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം "ഗൗരമ്മ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !