റെയിൽവേ വികസന അവകാശവാദം യുഡിഎഫ് എംപിമാരുടേത് നാണംകെട്ട രാഷ്ട്രീയ ഷണ്ഡത്വം; എൻ.ഹരി

കോട്ടയം: മോദി സർക്കാരിൻ്റെ പദ്ധതി വികസന പദ്ധതികൾക്ക് പിന്നാലെ രണ്ട് യുഡിഎഫ് എം പിമാരുടെ പരക്കംപാച്ചിൽ ആരുടെ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കുന്ന നാണംകെട്ട രാഷ്ട്രീയ സംഘടനയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു.

ഒരു ലജ്ജയും ഉളുപ്പുമില്ലാതെയാണ് എം പി മാരായ കൊടിക്കുന്നിൽ സുരേഷും ഫ്രാൻസിസ് ജോർജും പുതിയ പദ്ധതികൾ സ്വന്തം പേരിൽ ആക്കി പ്രസ്താവന ഇറക്കുന്നത്. കോട്ടയം വഴിയുള്ള ഗതാഗത തിരക്ക് കണക്കിലെടുത്ത് മെമു വഴിയുള്ള ട്രെയിനുകൾ അനുവദിച്ചത് കേന്ദ്രമന്ത്രി ജോർജ് കുര്യനാണ്. കേന്ദ്ര മന്ത്രിയുടെ ഇടപെടലാണ്  പ്രശ്നം പരിഹരിക്കാൻ ഇടയാക്കിയതെന്ന ബോധ്യം പൊതു സമൂഹത്തിനുണ്ട്.

എന്നിട്ടും വികസന നായകരായി സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന കൊടിക്കുന്നിലിനെയും ഫ്രാൻസിസ് ജോർജിനെയും കാണുമ്പോൾ അയലത്തെ ഗർഭം ചുമക്കേണ്ടി വന്ന നിർലജ്ജരെയാണ് ഓർമ്മ വരുന്നത്.ഇനിയെങ്കിലും ഈ നാണംകെട്ട നാടകം അവസാനിപ്പിക്കാൻ ഇരു എംപിമാരും തയ്യാറാവണം. 

കേരളത്തിൽ നിന്നും നേതൃത്വം നൽകിയ യുപിഎ സർക്കാരിൽ എട്ടു കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. അന്ന് ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് ഇപ്പോൾ സ്റ്റേഷൻ തോറും ജനകീയ സദസ് സംഘടിപ്പിക്കുന്നത്. പുതിയ ട്രെയിൻ വരുമ്പോൾ സ്വീകരണ സമ്മേളനത്തിൻ്റെ മുൻനിരയിൽ സ്ഥാനം പിടിക്കുകയും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യുകയാണ് ഇപ്പോഴത്തെ ഹോബി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !