ചെന്നൈ എയർ ഷോക്ക് മറീന ബീച്ചിൽ തടിച്ചുകൂടിയ ജനങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് മരണം 5ആയി

ചെന്നൈ: ചെന്നൈ എയർ ഷോയ്ക്ക് ശേഷമുള്ള തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി.

ഇരുന്നൂറിലധികം പേർ തളർന്നു വീണു. 100 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ഷോ കാണാൻ മറീന ബീച്ചിൽ തടിച്ചുകൂടിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ടത്. ശ്രീനിവാസൻ(48), കാർത്തികേയൻ(34), ബാബു(56) തുടങ്ങിയവരാണ് മരിച്ചത്. വന് ജനക്കൂട്ടമായിരുന്നു ഇന്ത്യൻ എയർഫോഴ്‌സിൻ്റെ എയർ ഷോ കാണാനെത്തിയത്. ഏകദേശം 13 ലക്ഷത്തോളം ആളുകളുടെ പരിപാടിയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാവിലെ ഏഴ് മണി മുതൽ എയർ ഷോ കാണാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. കനത്ത ചൂടും ആളുകളും കുഴഞ്ഞുവീഴുന്നതിന് കാരണമായി.

വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച് മറീന ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത്. രാവിലെ 11 മണിക്കാരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പടെയുളള നിരവധി വിവിഐപികൾ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !