ശ്രീനഗർ: ജമ്മു ഏജൻസിയിലെ ഗുൽമാർഗിൽ കരസേനയുടെ വാഹനത്തിന് നേരെ ആക്രമണം. നിയന്ത്രണരേഖയ്ക്ക് സമീപം നിന്ന് ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ ഗുൽമാർഗിന് സമീപം സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സാധാരണക്കാരും രണ്ട് സൈനികരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 18 രാഷ്ട്രീയ റൈഫിൾസിൻ്റേതാണ് (ആർആർ) വാഹനം. അക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണ രേഖയിൽ നിന്ന് (LOC) അഞ്ച് കിലോമീറ്റർ അകലെയുള്ള ബോട്പത്രിയിൽ നിന്ന് വരികയായിരുന്ന വാഹനത്തിനു നേരെ ആണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സിവിലിയന്മാർ സൈന്യത്തോടൊപ്പം പോർട്ടർമാരായി ജോലി ചെയ്യുന്നവരായിരുന്നു.
ഗന്ദേർബാലിൽ തൊഴിലാളി ക്യാമ്പിന് നേർക്ക് ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണ് കശ്മീർ താഴ്വരയെ ഭീതിയിലാഴ്ത്തി മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.