തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കോട്ടത്തിൽ ഇളവ്.
വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന് ഇളവ് നൽകരുതെന്ന് പൊലീസ് റിപ്പോർട്ട് തളളിയാണ് കോടതിയുടെ ഈ നടപടി. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ പാലക്കാട് സ്ഥാനാർത്ഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂത്തത്തിൽ നൽകിയ ഹർജി. സ്ഥാനാർത്ഥി ആയിട്ടും പൊലീസ് തന്നെ വേട്ടയാടുകയാണെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. അതേസമയം, മുതിർന്ന നേതാക്കൾക്കൊപ്പമെത്തി രാഹുൽ മാങ്കൂറ്റത്തിൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പി എസ് ഐ വിഷ്ണുനാദും,ഷാഫി പറമ്പിലും, വി കെ ശ്രീകണ്ഠനുമുൾപ്പടെയുള്ള നേതാക്കൾക്കൊപ്പമാണ് രാഹുൽ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.