കോതമംഗലം: ഒളിവിലായിരുന്ന ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി.
കുറുപ്പംപടി വേങ്ങൂർ കൊച്ചുപുരക്കൽ കടവ് മാന്നാം കുഴിയിൽ ലാലു (28) നെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. കുറുപ്പംപടി പൊലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിക്കായി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ശുപാർശ നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കാപ്പ പ്രകാരം തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. ഈ സമയം ഇയാൾ ഒളിവിലായിരുന്നു.
ഒളിവിൽ കഴിയുമ്പോൾ കുട്ടൻപുഴ സ്റ്റേഷൻ പരിധിയിലെ വടാട്ടുപാറ ഭാഗത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതി കർണാടകയിലേക്കും, അവിടെ നിന്ന് ആന്ധ്രയിലേക്കും കടന്നു. കഴിഞ്ഞ ദിവസം ഇയാൾ രഹസ്യമായി ജില്ലയിലെത്തി.ലാലുവിൻ്റെ നീക്കം പിന്തുടർന്ന പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
പെരുമ്പാവൂർ, ഊന്നുകൽ, കുറുപ്പംപടി, കോടനാട്, കുട്ടമ്പുഴ, കണ്ണൂർ ടൗൺ, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ്. പെരുമ്പാവൂർ 'എസ്.എസ്.പി ശക്തി ആര്യ, മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം ബൈജു, കുട്ടമ്പുഴ എസ്.എച്ച്.ഒ പി.എ. ഫൈസൽ, സീനിയർ സി.പി.ഒ എം.കെ ഷിയാസ്, സിംഗ് സി.പി.ഒമാരായ ടി.എം ഷെഫീഖ്, സഞ്ജു ജോസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.