ജമ്മുകശ്മീർ: ജമ്മു കശ്മീർ രണ്ട് ഭീകരർ അറസ്റ്റിൽ.
ഗസ്‌നവി ഫോഴ്‌സ് പ്രവർത്തകരായ അബ്ദുള് അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പൂഞ്ച് ജില്ലയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്നും രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൽ, തിരകൾ എന്നിവ പിടിച്ചെടുത്തു. രാഷ്ട്രീയ റൈഫിൾസും ആർപിഎഫും നടത്തിയ സംയുക്ത തെരച്ചലിലാണ് ഇവർ പിടിയിലായത്.
സൈനികകേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ ആശുപത്രികൾ എന്നിവക്ക് നേരെ ഉണ്ടായ ഗ്രനേഡ് അക്രമങ്ങൾക്ക് പിന്നിൽ അറസ്റ്റിലായ ഭീകരർ ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സാമുദായികമൈത്രി തകർത്ത് കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച ഭീകരരെ പിടികൂടാനായത് വലിയ നേട്ടമാണെന്നും സുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് അതിർത്തിക്കപ്പുറത്ത് നിന്നും ആയുധങ്ങളും പണവും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.