തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ക്കുള്ളില്‍ നിയമവിരുദ്ധമായി ഫ്ളക്സ് ബോർഡുകള്‍ സ്ഥാപിക്കാൻ അനുമതി നല്‍കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഫ്‌ളക്‌സ് ബോർഡുകള്‍ സ്ഥാപിക്കാൻ സർക്കുലർ ഇറക്കിയത്.ബോർഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ദേവസ്വം ബോർഡിന്റെ നീക്കം. സർക്കുലർ അടിസ്ഥാനത്തില്‍ ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഇടത് യൂണിയൻ ഭാരവാഹികള്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ പതിച്ച ബോർഡുകളാണ് സ്ഥാപിച്ചത്.
തിരുവിതാംകൂർ സബ് ഓഫീസർമാർക്കും ഫ്‌ളക്‌സ് ബോർഡുകളുടെ മാതൃക വിതരണം ചെയ്തിരുന്നു. സംഭവത്തില്‍ ഹിന്ദു സംഘടനകള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കോടതി നിർദേശത്തെ മാനിക്കാതെയാണ് ദേവസ്വം ബോർഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.