ഇടുക്കി:സ്വന്തം സഹോദരൻ്റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കേസിൽ പ്രതിക്ക് 11 വർഷം തടവ് 1,20,000 രൂപ പിഴയും വിധിച്ചു.
ഇടുക്കി ചെറുതോണി സ്വദേശിയെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷരീഫ് ശിക്ഷിച്ചത്. പെൺകുട്ടിയെ പ്രതി നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. 2021ലും 2022ലും കേസിനാസ്പദമായ രണ്ട് സംഭവങ്ങൾ ഉണ്ടായത്.
വിദ്യാർത്ഥിയുടെ ജേഷ്ഠനായ പ്രതി പിതാവിൻറെ വീട്ടിൽ വച്ചു, മറ്റൊരു തവണ പ്രതിയുടെ വീട്ടിൽ അതിക്രമം നടത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി വീട്ടുകാർ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.അതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്ക് വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ അഞ്ച് വർഷം തടവ് അനുവദിച്ചാൽ മതി. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂറ്റർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.