സീതാറാം യെച്ചൂരിക്ക് യാത്രയയപ്പ് നൽകി രാജ്യം:ഭൗതിക ശരീരം ഡൽഹി എയിംസിന് കൈമാറി.

ഡൽഹി: സിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്ര പറഞ്ഞ് രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി.

എ കെ ജി ഭവനിൽ നിന്നും യെച്ചൂരിയുടെ മൃതദേഹം നടത്തിയ വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സി പി എമ്മിൻ്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എ കെ ജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തു. രാഷ്ട്രപതി വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവർത്തകരും വിദ്യാർത്ഥികളും യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട പി ബി അംഗങ്ങൾ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ മൂന്നരയോടെയാണ് യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സി പി എം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യെച്ചൂരി 2015 ൽ ആണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യ സഭയായിരുന്നു.

സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിൻ്റെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് യെച്ചൂരി സീതരാമ റാവു ജനിച്ചത്. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെ എൻ യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ എൻ യുവിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ സീതാറാം യെച്ചൂരി 1974 ൽ എസ് എഫ് ഐയിൽ അംഗമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !