തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള നോട്സ് വാട്സാപ്പ് പോലുള്ള സമൂഹ്യമാധ്യമങ്ങളിൽ നൽകരുതെന്ന് ഹയർസെക്കൻഡറി ഡയറക്ടർ
ക്ലാസിൽ ഇരുന്ന് കുട്ടികൾ എഴുതി എടുക്കുമ്പോൾ അവർക്ക് നല്ല പഠനാനുഭവങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികൾക്ക് ക്ലാസിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാവുന്നു. ഇതേ തുടർന്നാണ് ഈ രീതി പൂർണമായി നിർദ്ദേശിക്കുന്നത് എന്ന് ഹയർസെക്കൻഡറി ഡയറക്‌ട്രേറ്റ് പറഞ്ഞു.
ഇടവിട്ട് സ്‌കൂളുകളിൽ നേരിട്ട് സന്ദർശനം നടത്താൻ മേഖല ഡയറക്ടർമാർക്ക് ഹയർ സെക്കൻഡറി അക്കാദമി വിഭാഗം ജോയിൻറ് ഡയറക്ടർ സുരേഷ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അവരുടെ പഠനം മുടങ്ങാതിരിക്കാനാണ് ഓൺലൈൻ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ വാട്സ്ആപ്പ് വഴി കുട്ടികൾക്ക് നോട്ട്സ് കൊടുക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് എന്ന് രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പുറമേ കൂടുതൽ നോട്ട്സ് ആവുമ്പോൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അമിതഭാരമാവുകയും ചെയ്യുന്നുണ്ട് എന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ഇപ്പോഴത്തെ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.