കോണ്‍ഗ്രസ് ദളിത് നേതാക്കളെ പ്രശ്‌നസമയത്ത് മാത്രം ഉപയോഗിക്കുന്നു; പിന്നീട് അവരെ തള്ളിക്കളയുന്നു; ദളിത് നേതാക്കള്‍ കോണ്‍ഗ്രസ് വിടണം: മായാവതി,

ലഖ്‌നൗ: കോണ്‍ഗ്രസുമായും മറ്റ് "ജാതി പാർട്ടികളുമായും" ബന്ധം വിച്ഛേദിച്ച്‌ ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച പാത പിന്തുടരാൻ ദളിത് നേതാക്കളോട് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസും മറ്റ് "ജാതി പാർട്ടികളും" ദളിത് നേതാക്കളെ പ്രശ്‌നസമയത്ത് മാത്രം ഉപയോഗിക്കുകയും പിന്നീട് അവരെ പാർശ്വവത്കരിക്കുകയുംചെയ്തുവെന്ന് മായാവതി പ്രസ്താവിച്ചു. തന്റെ എക്സ് അക്കൗണ്ടില്‍ തുടർച്ചയായി ഇട്ട പോസ്റ്റുകളില്‍ ആണ് അവർ ഈ അഭിപ്രായപ്രകടനം നടത്തിയത്.

"കോണ്‍ഗ്രസും മറ്റ് ജാതി പാർട്ടികളും അവരുടെ മോശം നാളുകളില്‍ താത്കാലികമായി മാത്രം ദളിതരെ മുഖ്യമന്ത്രിമാരായോ മറ്റ് പ്രധാന സംഘടനാ സ്ഥാനങ്ങളിലേക്കോ നിയമിക്കും. രാജ്യത്തെ ഇതുവരെയുള്ള രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. 

പക്ഷേ ഈ പാർട്ടികള്‍ ഹരിയാനയില്‍ ഇപ്പോള്‍ കാണുന്നതുപോലെ അവരുടെ നല്ല നാളുകളില്‍ ദളിതുകളെ മാറ്റിനിർത്തുകയും ജാതിമത വ്യക്തികളെ പകരം വയ്‌ക്കുകയുമാണ് ചെയ്യുന്നത്," അവർ കൂട്ടിച്ചേർത്തു.

അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അത്തരം പാർട്ടികളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും മായാവതി ദളിത് നേതാക്കളോട് ആഹ്വാനം ചെയ്തു.

"ഈ അപമാനിതരായ ദളിത് നേതാക്കള്‍ അവരുടെ മിശിഹയായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ പാർട്ടികളില്‍ നിന്ന് സ്വയം വേർപെടണം. തങ്ങളുടെ സമുദായങ്ങളെ ഈ പാർട്ടികളില്‍ നിന്ന് അകറ്റി നിർത്താൻ അവർ പ്രവർത്തിക്കണം," അവർ പറഞ്ഞു.

ദളിതർക്കും മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കും സംവരണം നല്‍കുന്നതിനെ ചരിത്രപരമായി കോണ്‍ഗ്രസ് എതിർക്കുന്നുവെന്നും മായാവതി ആരോപിച്ചു.

"കോണ്‍ഗ്രസും മറ്റ് ജാതി പാർട്ടികളും എന്നും സംവരണത്തിന് എതിരാണ്. രാഹുല്‍ ഗാന്ധി വിദേശത്ത് പോയി സംവരണം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ, സംവരണ വിരുദ്ധ, എസ്‌സി, എസ്ടി, ഒബിസി വിരുദ്ധ പാർട്ടികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം". മായാവതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !