ആക്രമണത്തില്‍ ലെബനനില്‍ മരണം 500 ഓളം 1,645-ലേറെ പേര്‍ക്ക്; ഇസ്രയേലിന്റെ പോരാട്ടം ഭീകരര്‍ക്കെതിരെ ലെബനന്‍ ജനതയെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍  ലെബനനില്‍ മരണം 500ഓളം  1,645-ലേറെ പേര്‍ക്ക്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. 


1948ലാണ് ഇസ്രയേല്‍ എന്ന രാജ്യം രൂപം കൊണ്ടത്. എന്നാല്‍ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരെ അന്ന് അറബ് രാജ്യങ്ങള്‍ കൂട്ടത്തോടെ എതിര്‍പ്പുമായി രംഗത്തുവന്നു. ഈ എതിര്‍പ്പ് ഒന്നാം അറബ് യുദ്ധത്തിലേക്ക് നീങ്ങിയെങ്കിലും ഇസ്രേയല്‍ തന്നെ യുദ്ധം വിജയിച്ചു കയറി.

അതിന് ശേഷം ഏഴ് പതിറ്റാണ്ട് കാലത്തും പല യുദ്ധങ്ങള്‍ ചെയ്തു പ്രതിരോധം തീര്‍ത്തുമാണ് ഇസ്രായേല്‍ എന്ന കുഞ്ഞന്‍ രാജ്യം നിലനില്‍ക്കുന്നത്. ഹമാസിനെ വര്‍ഷങ്ങളായി നേരിടുന്ന ഇസ്രായേല്‍ അവരുടെ ഭീഷണി ഏതാണ്ട് തീര്‍ത്ത ശേഷമാണ് ഇപ്പോള്‍ ഹിസ്ബുള്ളക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അതേസമയം തന്നെ ഇറാന്റെ നീക്കങ്ങളെല്ലാം കരുതലോടെ വീക്ഷിക്കുകയും ചെയ്യുന്നു ഇസ്രായേല്‍. ഇസ്മായില്‍ ഹനിയ്യയെ വധിച്ചതില്‍ അടക്കം തിരിച്ചടി ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മൊസാദും ജാഗ്രതയോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. സിറിയയില്‍ നടക്കുന്ന ഇസ്രായേല്‍ വിരുദ്ധ നീക്കങ്ങളും അവര്‍ സൂക്ഷ്മമമായി വിലയിരുത്തുന്നു. ചുരുക്കത്തില്‍ ഒരേ സമയം അഞ്ച് യുദ്ധമുഖങ്ങളാണ് ഇസ്രായേല്‍ തുറന്നിരിക്കുന്നത്.

1975-1990 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയ ആക്രമണമാണിത്. സംഘര്‍ഷം രൂക്ഷമായതോടെ തെക്കന്‍ തുറമുഖനഗരമായ സിദോനില്‍ ജനജീവിതം സ്തംഭിച്ചു. സിദോനില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് ഒഴുകുകയാണ്. 2006ലെ ഹിസ്ബുള്ള-ഇസ്രയേല്‍ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പലായനമാണിത്.

ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു.

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്കകമാണ് ലെബനന്‍ ജനതയെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നത്.

ലെബനനിലെ ജനങ്ങളോട് ഒരു സന്ദേശം കൈമാറാന്‍ ആഗ്രഹിക്കുന്നു. ഈ പോരാട്ടം ഒരിക്കലും ലെബനനിലെ സാധാരണക്കാരായ ജനങ്ങളോടല്ല. മറിച്ച് അവരുടെ വീടുകളിലെല്ലാം മിസൈലുകള്‍ വയ്ക്കുന്ന ഹിസ്ബുള്ള ഭീകരര്‍ക്കെതിരായിട്ടാണ്. വളരെ നാളുകളായി ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. നിങ്ങളുടെ വീടുകള്‍ക്കുള്ളില്‍ അവര്‍ മിസൈലുകള്‍ വയ്ക്കുന്നു. ആ മിസൈലുകളാണ് ഇസ്രയേലിലെ നഗരങ്ങളെ ലക്ഷ്യമിട്ട് എത്തുന്നത്. ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ നിന്ന് ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ആയുധം പുറത്തെടുത്തേ മതിയാകൂ.

നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന് ഭീഷണിയാകാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്. ലെബനന് ഒരു ഭീഷണിയായി വളരാനും അവരെ അനുവദിക്കരുത്. ദയവായി നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. ഈ ഓപ്പറേഷന്‍ പൂര്‍ത്തിയായാല്‍ ഉടനെ നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക് തിരികെ വരാന്‍ സാധിക്കും. 

ഇതിനെ ഗൗരവത്തോടെ കാണണം. ഹിസ്ബുള്ള ഭീകരരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ അപകടത്തിലാക്കരുത്. ലക്ഷ്യം നേരിടും വരെ ആക്രണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധ സേനയും ലെബനനിലെ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !