കലാകേരളത്തിന് തീരാനഷ്ടമായി കെ സി ജോർജിൻ്റെ വേർപാട്; പുരസ്കാരം വാങ്ങാതെ കുമ്പുക്കൽ കെ.സി ജോർജ് യാത്രയായി

രണ്ട് തവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നാടക രചയിതാവ് കട്ടപ്പന കുമ്പുക്കൽ കെ.സി ജോർജി (51)ൻ്റെ വേർപാട് കലാകേരളത്തിന് തീരാനഷ്ടമായി. 

രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ ബീന മക്കൾ: ജെറോം, ജെറിറ്റ്. സംസ്കാര ശുശ്രുഷകൾ, 25 സെപ്റ്റംബർ  4.00 ന് വള്ളക്കടവ് സെന്റ് ആന്റാണീസ് ദേവാലയ സെമിത്തേരിയിൽ.

കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ മികച്ച നാടകകൃത്തിനുള്ള പുരസ്കാരം വാങ്ങാതെയാണ് കെ.സി ജോർജ് യാത്രയാകുന്നത്. കായംകുളം ദേവാ കമ്മ്യുണിക്കേഷൻസ് അവതരിപ്പിച്ച ചന്ദ്രിക വസന്തത്തിനായിരുന്നു അവാർഡ് കിട്ടിയത്.

2009 ൽ കോഴിക്കോട് സാഗരക്ക് വേണ്ടി എഴുതിയ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനും മികച്ച രചനയ്ക്കുളള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ലഭിച്ചിരുന്നു.അമ്പതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. 

2010 ൽ കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസിൻ്റെ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനും മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് കെ.സി ജോർജ് കരസ്ഥമാക്കിയിരുന്നു. അന്തരിച്ച നാടകനടൻ എം.സി കട്ടപ്പനയാണ് നാടകത്തിൻ്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !