കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി എളുപ്പത്തില്‍ മനസിലാക്കാന്‍ മിനിയേച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ചിത്രകാരന് ഡാവിഞ്ചി സുരേഷ്. പതിനാറടി നീളത്തില്‍ നാലടി വീതിയില്‍ നിര്‍മ്മിച്ച 'ഉരുള്‍പൊട്ടല്‍ രേഖാ ശില്പം'
സാധാരണക്കാരന് പോലും ഒറ്റനോട്ടത്തില്‍ കണ്ടു മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.വെള്ളരിപ്പാറയില്‍ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്നു വെള്ളാര്‍മല സ്കൂളും പിന്നിട്ട് ചൂരല്‍മല വരെ 7കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന പ്രദേശത്തിന്റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറില്‍ ഉള്ളത്.
അഞ്ചു ദിവസം കൊണ്ടാണ് മിനിയേച്ചര്‍ പൂര്‍ത്തീകരിച്ചത്. സ്ക്വയര്‍ പൈപ്പ് , പ്ലൈവുഡ്, ഫോറെക്സ് ഷീറ്റ്, പോളിഫോം, യുഫോം ഫൈബര്‍, അലങ്കാരചെടികള്‍ ചെറിയ കല്ലുകള്‍, കളിക്കോപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
ദുരിതാശ്വാസനിധിയിലേക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ലക്ഷ്യം. സുമനുസ്സുകള്‍ ഇത് ഏറ്റെടുക്കുമെന്നാണ് സുരേഷിന്റെ പ്രതീക്ഷ. ക്യാമറമാനായ സിമ്പാദും മിനിയേച്ചര്‍ നിര്‍മാണത്തിന് സുരേഷിനൊപ്പമുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.