കാമുകിമാരുമായി ചാറ്റ് ചെയ്‌തത് ഇഷ്‌ടപ്പെട്ടില്ല, ആലപ്പുഴയില്‍ സുഹൃത്തിനെ ശ്വാസംമുട്ടിച്ച്‌ കൊന്നു, അഥിതി തൊഴിലാളി. പ്രതി അറസ്റ്റിൽ,,

ആലപ്പുഴ: വള്ളിക്കുന്നം ഇഷ്‌ടിക ഫാക്‌ടറിയില്‍ ജോലി ചെയ്‌തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍. 

പശ്ചിമ ബംഗാള്‍ ദക്ഷിണ ദിനജ്‌പൂർ ജില്ലയിലെ ബാഗിചാപൂർ നേന്ദ്ര വില്ലേജില്‍ സോമയ് ഹസ്‌ദ (24)യെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. വള്ളിക്കുന്നം പൊലീസാണ് പ്രതിയായ സനദൻ ടുഡു (22)വിനെ അറസ്റ്റ് ചെയ്‌തത്. പശ്ചിമ ബംഗാളിലെ ചാരുല്യ ലക്ഷ്‌മിതാല വില്ലേജ് സ്വദേശിയാണ് പ്രതി. ഇയാളെ കായംകുളം കോടതി റിമാന്‍ഡ് ചെയ്തു.

പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്‌ദ സമൂഹമാദ്ധ്യമങ്ങളില്‍ ചാറ്റിംഗ് നടത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ കയർ മുറുക്കിയായിരുന്നു കൊലപാതകമെന്ന് വള്ളിക്കുന്നം എസ്‌എച്ച്‌ഒ ടി ബിനുകുമാർ വ്യക്തമാക്കി.

തീളീരാടി ആലുവിളയില്‍ മോഹനന്റെ സിമന്റുകട്ട നിർമാണശാലയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടയാളും പ്രതിയും. അഞ്ച് ദിവസം മുമ്പാണ് ഇവർ ഇവിടെ ജോലിക്കെത്തിയത്. ഫാക്‌ടറിക്കുള്ളിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുഹൃത്തുക്കളായ ഇവർ മുമ്പ് ചിങ്ങവനത്തെ സിമന്റുകട്ട നിർമാണശാലയിലാണ് ജോലി ചെയ്‌തിരുന്നത്.

സനദന്‍ ടുഡുവിന്റെ മൊബൈല്‍ ഫോണ്‍ രണ്ടാഴ്ച മുമ്പ് നഷ്ടപ്പെട്ടു. സോമയ് ഹസ്ദ തന്റെ ഫോണ്‍ സനദന്‍ ടുഡുവിനും നല്‍കിയിരുന്നു. ഇരുവരും സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഈ ഫോണിലായിരുന്നു. സനദന് നാട്ടില്‍ ഒന്നിലധികം കാമുകിമാരുണ്ടായിരുന്നു.

 ഇവരോടെല്ലാം ഇയാള്‍ ചാറ്റ് ചെയ്യാറുണ്ട്. സോമയ് ഹസ്ദയും അവരോട് അതേ ഫോണില്‍ നിന്ന് ചാറ്റു ചെയ്യാന്‍ തുടങ്ങി. ഇത് മനസിലാക്കിയ സനദന്‍ ഒരാഴ്ച മുന്‍പ് സോമയ് ഹസ്ദയെ താക്കീത് ചെയ്തു. വിലക്കിയിട്ടും നിര്‍ത്താഞ്ഞത് ശത്രുതയ്ക്കു കാരണമായി.'

കഴിഞ്ഞ ദിവസം ' ഇരുവരും അമിതമായി മദ്യപിച്ചു. രാത്രി പത്തരയോടെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന സോമയ് ഹസ്ദയുടെ പിന്നിലൂടെ സനദനെത്തി കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. പുലര്‍ച്ചെ രക്ഷപ്പെടാനായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ, മദ്യലഹരിയില്‍ പ്രതി ഉറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ അയല്‍വാസിയാണ് മൃതദേഹം കണ്ടത്' - പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !