ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ജാമ്യംതേടി സുപ്രീംകോടതിയില്‍. ആരോഗ്യപ്രശ്നങ്ങളാണ് ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.നടൻ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തേ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകരായ ശ്രീറാം പാറക്കാട്, എംഎസ് വിഷ്ണുശങ്കർ ചിതറ എന്നിവരാണ് സുനിക്കുവേണ്ടി ഹർജി സമർപ്പിച്ചത്. 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.
തുടർച്ചയായി ജാമ്യഹർജി ഫയല്‍ചെയ്തതിന് ഹൈക്കോടി സുനിക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് സുനി വീണ്ടും ഹർജി നല്‍കിയത്. തുടർച്ചയായി ജാമ്യഹർജി ഫയല്‍ചെയ്യാൻ ആരോ കർട്ടന് പിന്നില്‍ ഉണ്ടെന്നും അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഏഴുവർഷത്തോളമായി ജയിലില്‍ കഴിയുന്ന സുനി ഹൈക്കോടതിയില്‍ മാത്രം പത്തുതവണയാണ് ജാമ്യഹർജി നല്‍കിയത്. രണ്ട് തവണ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
വർഷങ്ങളായി ജയിലില്‍ കഴിയുകയാണെങ്കിലും ലീഗല്‍ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല സുനി ജാമ്യ ഹർജികള്‍ ഫയല്‍ ചെയ്യുന്നതെന്നും സ്വന്തമായി നിയോഗിക്കുന്ന അഭിഭാഷകർ വഴിയാണെന്നും ചൂണ്ടിക്കാട്ടിയശേഷമാണ് പ്രതിക്ക് പിന്നില്‍ ആരോ ഉണ്ടെന്നുള്ള പരാമർശം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.