ഗുരുതരആരോഗ്യപ്രശ്നങ്ങൾ: നടിയെ അക്രമിച്ച കേസിൽ നിർണായക നീക്കവുമായി ഒന്നാം പ്രതി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ജാമ്യംതേടി സുപ്രീംകോടതിയില്‍. ആരോഗ്യപ്രശ്നങ്ങളാണ് ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

നടൻ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തേ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകരായ ശ്രീറാം പാറക്കാട്, എംഎസ് വിഷ്ണുശങ്കർ ചിതറ എന്നിവരാണ് സുനിക്കുവേണ്ടി ഹർജി സമർപ്പിച്ചത്. 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.

തുടർച്ചയായി ജാമ്യഹർജി ഫയല്‍ചെയ്തതിന് ഹൈക്കോടി സുനിക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് സുനി വീണ്ടും ഹർജി നല്‍കിയത്. തുടർച്ചയായി ജാമ്യഹർജി ഫയല്‍ചെയ്യാൻ ആരോ കർട്ടന് പിന്നില്‍ ഉണ്ടെന്നും അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഏഴുവർഷത്തോളമായി ജയിലില്‍ കഴിയുന്ന സുനി ഹൈക്കോടതിയില്‍ മാത്രം പത്തുതവണയാണ് ജാമ്യഹർജി നല്‍കിയത്. രണ്ട് തവണ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

 വർഷങ്ങളായി ജയിലില്‍ കഴിയുകയാണെങ്കിലും ലീഗല്‍ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല സുനി ജാമ്യ ഹർജികള്‍ ഫയല്‍ ചെയ്യുന്നതെന്നും സ്വന്തമായി നിയോഗിക്കുന്ന അഭിഭാഷകർ വഴിയാണെന്നും ചൂണ്ടിക്കാട്ടിയശേഷമാണ് പ്രതിക്ക് പിന്നില്‍ ആരോ ഉണ്ടെന്നുള്ള പരാമർശം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !