മുംബൈ: ഓട്ടോറിക്ഷയില്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് രക്ഷയൊരുക്കി യുവതി.
പരസ്യക്കമ്പിനിയില്‍ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്റ്റൈലില്‍ പെണ്‍കുട്ടിക്ക് സുരക്ഷാ കവചം തീർത്തത്.ഓഷിവാരയിലാണ് സംഭവം. ഓഷിവാരയിലെ ശ്രീജി ഹോട്ടല്‍ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാർ ബസാറിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു യുവതി.
ആദർശ് നഗർ ട്രാഫിക് സിഗ്നലില്‍ എത്തിയപ്പോഴാണ് അടുത്തുള്ള ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. യുവതി ഇറങ്ങിച്ചെന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി.
അക്രമി അവരെ പിന്തുടർന്നു. ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റർ ചെയ്യാൻ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവർ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങള്‍ റെക്കോർഡ് ചെയ്ത് പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചർച്ചയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.