കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ എം.ആർ ഹൈപ്പർമാർക്കറ്റില്‍നിന്നും വാങ്ങിയ ചിക്കൻ ബർഗറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി.
ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ഓണ്‍ലൈനില്‍ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരെണ്ണം പൂർണമായി കഴിച്ച ശേഷം പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ ബർഗറില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ഹൈപ്പർമാർക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബർഗർ തിരിച്ചേല്‍പ്പിച്ചു. വിഷയം ഹൈപ്പർമാർക്കറ്റ് മാനേജറെ വിളിച്ച് അറിയിക്കുകയും ചെയ്തു.
പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചേവായൂർ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.