കോഴിക്കോട്: ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിനനുസരിച്ച് ജനങ്ങളെ അണിനിരത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ടി.പി രാമകൃഷ്ണന്.
പാര്‍ട്ടി ഇതുവരെ ഏല്‍പ്പിച്ച ചുമതലകള്‍ സത്യസന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ തീരുമാനവും ഏറ്റെടുത്ത് ചുമതല നിറവേറ്റും.
എല്ലാ പാര്‍ട്ടികളേയും ചേര്‍ത്തുനിര്‍ത്തി, എല്ലാവരുടെയും നിലപാട് മനസ്സിലാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം മികച്ചനിലയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവായ വിഷയങ്ങളിൽ കൃത്യസമയത്ത് യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. സര്‍ക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും.
ഇ.പിയെ മാറ്റിയ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മറുപടി തരുമെന്നും ഇ.പി. പാര്‍ട്ടി മൂല്യങ്ങള്‍ കൈവിട്ടു എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ മേഖലയില്‍ ജോലിചെയ്യുന്ന ചിലര്‍ ട്രേഡ് യൂണിയനായി സമീപിച്ചിരുന്നു. സിനിമ ഒരു തൊഴിലിടം തന്നെയാണ്. സിനിമ മേഖലയില്‍ സിഐടിയു ഇടപെട്ടിട്ടില്ല.
ട്രേഡ് യൂണിയന് എന്ന ആവശ്യവുമായി അവര്‍ വന്നാല്‍ പരിഗണിക്കും. ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.