ലക്നൗ: ട്രെയിനിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിപൂരിലാണ് സംഭവം. രാജ്ദെപൂർ സ്വദേശികളായ സമീർ (15), സാകിർ അഹമദ് (16) എന്നിവരാണ് മരിച്ചത്.
രണ്ട് പേരും ചെവിയില്‍ ഇയർഫോണ്‍ വച്ച് ഉച്ചത്തില്‍ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.മരണപ്പെട്ട ഇരുവരും സുഹൃത്തുക്കളാണെന്ന് കോട്‍വാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാല്‍ പാണ്ഡെ പറഞ്ഞു.കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഉച്ചത്തില്‍ പാട്ടുവെച്ച് റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്നു രണ്ട് പേരും.
ട്രെയിൻ അടുത്തെത്തിയിട്ടും ഹോണ്‍ മുഴക്കിയിട്ടും രണ്ട് പേരും അറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ട്രെയിൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചെന്നും സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാല്‍ പാണ്ഡെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.