ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ എസ്.എൻ.സി. ലാവലിൻ വിധി ചോദ്യംചെയ്ത് സി.ബി.ഐ. നല്‍കിയ ഹർജി തീർപ്പായശേഷം തന്റെയാവശ്യം പരിഗണിച്ചാല്‍ മതിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ സുപ്രീം കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് പിണറായിയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകാനുമതി ഹർജി ഫയല്‍ ചെയ്യാൻ അനുമതി തേടി സുധീരൻ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി.2017-ലാണ് പ്രത്യേകാനുമതി ഹർജി ഫയല്‍ചെയ്യാൻ അനുമതി തേടി സുധീരൻ സുപ്രീം കോടതിയെ സമീപിച്ചത്. ലാവലിൻ ഹർജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ നിരവധി തവണ വന്നെങ്കിലും, ഇതുവരെയും സുധീരന്റെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലാവലിൻ ഹർജികളി നിന്ന് സുധീരന്റെ അപേക്ഷ മാറ്റുകയും അത് പ്രത്യേകമായി കേള്‍ക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയും ആയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് സുധീരന്റെ ആവശ്യം പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.