ചെന്നെെ: മരുമകളുടെ അവിഹിത ബന്ധത്തില്‍ നിന്നാണ് കുഞ്ഞ് ജനിച്ചതെന്ന സംശയത്തിൻ്റെ പേരില്‍ അറുപതുകാരി 15 മാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തി.തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് സംഭവം.
പ്രതി വിരുതാംബലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.21 കാരിയായ ഭാര്യ സന്ധ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് രാജ വിദേശത്ത് ജോലിക്ക് പോയിരുന്നു.
സന്ധ്യ പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍, രാജ വിദേശത്തായിരുന്നതിനാല്‍ കുട്ടി അവിഹിത ബന്ധത്തില്‍ നിന്നാണ് ജനിച്ചതെന്ന് അമ്മായിയമ്മ ആരോപിച്ചിരുന്നതായി സന്ധ്യ പറയുന്നു.
രണ്ട് മക്കളെ വീട്ടിലാക്കിയ ശേഷം സന്ധ്യ സമീപത്തെ മില്‍മ ബൂത്തിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സന്ധ്യ അബോധാവസ്ഥയില്‍ മകള്‍ കൃതികയെ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് വിരുതാംബലിനെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി വിരുതാംബല്‍ സമ്മതിച്ചു.
കളിക്കുന്നതിനിടെ കുട്ടി സഹോദരൻ്റെ മേല്‍ മണല്‍ എറിയുകയായിരുന്നുവെന്നും ദേഷ്യത്തില്‍ 15 മാസം പ്രായമുള്ള കുട്ടിക്ക് ബലമായി മണല്‍ നല്‍കുകയായിരുന്നുവെന്നും ഇത് മരണത്തിന് കാരണമായെന്നും അവർ പോലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.