ബെയ്ജിങ്: ചന്ദ്രനില്‍ നിന്ന് കുഴിച്ചെടുത്ത പാറയുടെയും മണ്ണിന്റെയും സാമ്പിളുമായി ചൈനയുടെ ചാങ്ഇ-6 പേടകം തിരിച്ചെത്തി. ഇന്റര്‍ മംഗോളിയന്‍ മേഖലയില്‍ ഇന്ന് ഉച്ചയോടെ വടക്കന്‍ ചൈനയില്‍ പേടകം ഇറങ്ങി.
50 വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വ്വത പാറയും മറ്റ് വസ്തുക്കളും ചന്ദ്രന്റെ ഇരുവശങ്ങളിലുമുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും ദൗത്യങ്ങള്‍ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശ മുഖത്തു നിന്നുള്ള വിദൂര മേഖലകളില്‍ നിന്ന് മണ്ണിന്റെ സാമ്പിളുകള്‍ ആദ്യമായി എത്തിച്ചത് ചൈനയാണ്
മേയ് മൂന്നിന് വിക്ഷേപിച്ച ചാങ്ഇ6 ജൂണ്‍ രണ്ടിന് പുലര്‍ച്ചെയോടെ (ബെയ്ജിങ് സമയം)യാണ് ചന്ദ്രനിലെത്തിയത്. അന്നു മുതല്‍ ചന്ദ്രനിലെ മണ്ണും ചന്ദ്രോപരിതലത്തിലെ പാറപ്പൊടിയും ശേഖരിക്കുന്ന തിരക്കിലായിരുന്നു ചാങ്ഇ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്കെനില്‍ നിന്നും ചാങ്ഇ6 ശേഖരിച്ച സാമ്പിളുകള്‍ ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കുമെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ധരുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.