ലഖ്നൗ: അയോധ്യയില്‍ രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്കിയ പൂജാരി അന്തരിച്ചു. വാരാണസിയില്‍ നിന്നുള്ള വേദപണ്ഡിതനായ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് (86) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
അയോധ്യയില്‍ രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിര്‍വഹിച്ച പൂജാരിമാരുടെ സംഘത്തെ നയിച്ചത് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് ആണ്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി വേദങ്ങളുടെ എല്ലാ ശാഖകളില്‍ നിന്നുമുള്ള 121 പണ്ഡിതന്മാരുടെ ഒരു ടീമിനെയാണ് നിയോഗിച്ചിരുന്നത്. ഈ സംഘത്തിനാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് നേതൃത്വം നല്‍കിയത്.1674-ല്‍ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന് നേതൃത്വം നല്കിയ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത കാശി പണ്ഡിതനായ ഗാഗാ ഭട്ടിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.