മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പോലീസിൻ്റെ പിടിയിലായി.
താനൂർ സ്വദേശി കെ. തഫ്സീർ (24) ആണ് പരപ്പനങ്ങാടി എസ്.എച്ച്. ഒ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്. ഇയാളെ പൊന്നാനി കോടതി റിമാൻ്റ് ചെയ്തു.സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ചെട്ടിപ്പടി സ്വദേശിയായ യുവാവിനെ തിരഞ്ഞ് തോക്കും മാരകായുധങ്ങളുമായി വാഹനത്തിലെത്തിയ അഞ്ചംഗ സംഘത്തിൽ ഉൾപ്പെട്ട ആളാണ് തഫ്സീർ. യുവാവിനെ അന്വേഷിച്ചെത്തിയ ഇവർ നാട്ടുകാർക്കെതിരെ ഭീഷണി ഉയർത്തുകയായിരുന്നു.
തുടർന്ന് സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ മൂന്നുപേർ കാറിൽ രക്ഷപെട്ടു.
ഇതിലൊരാളാണ് ഇപ്പോൾ പിടിയിലായ തഫ്സീർ. രക്ഷപ്പെട്ട മറ്റൊരാളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. അഞ്ചാമൻ വിദേശത്തേക്ക് കടന്നതായാണ് വിവരം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.