ന്യൂഡൽഹി: അതിവേഗ ഗതാഗത സംവിധാനമെന്നത് ഇന്ത്യയുടെ അഭിമാന പദ്ധതിയായാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിന്‍ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026-ല്‍ ഓടിത്തുടങ്ങുമെന്ന് മാസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സർവീസ്.
പുരോഗമിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ കുറിച്ചും രാഷ്ട്രപതി സൂചിപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ 295.5 കിലോമീറ്റര്‍ തൂണ് നിര്‍മ്മാണം പൂര്‍ത്തിയായതായി ആറ് മാസം മുമ്പ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് ഈ പാതയില്‍ ഓടിക്കുന്ന ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താന്‍ കേവലം രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റ് മതിയാകുമെന്നാണ് കണക്ക്. സൂറത്ത്, വഡോദര എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍ ഉണ്ടാകുക. 2026 ഓഗസ്റ്റില്‍ ഈ പാതയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പറേഷന് ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്.
ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളുള്ള പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്ലെസ് ട്രാക്ക് സംവിധാനമാണ് മുംബൈ-അഹമ്മദാബാദ് ട്രാക്കിലും ഉപയോഗിക്കുന്നത്. 1.08 ലക്ഷം കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ 10,000 കോടി കേന്ദ്രവും 5000 കോടി ഗുജറാത്ത്-മഹാരാഷ്ട സര്‍ക്കാരുകള്‍ സംയുക്തമായും നല്‍കും. ബാക്കി തുക 0.01% പലിശ നിരക്കില്‍ ജപ്പാനില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.