ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചു.
ഏഴു ദിവസംകൂടി ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാണ് ആവശ്യം. ആരോഗ്യപരമായ പ്രശനങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്നാണ് അപേക്ഷയില്‍ കെജ്രിവാള് ചൂണ്ടിക്കാട്ടുന്നത്.പരിശോധകള്‍ പൂർത്തിയാക്കാൻ ഒരാഴ്ചത്തെ സമയംകൂടി വേണം എന്നാണ് ആവശ്യം. സിടി സ്കാൻ ഉള്‍പ്പടെ എടുക്കുന്നതിനാണ് കൂടുതല്‍ സമയംതേടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി പൂർത്തിയാകുന്ന ജൂണ്‍ രണ്ടിന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.
സുപ്രീം കോടതി ഏഴ് ദിവസം കൂടി ഈ കാലാവധി നീട്ടി നല്കിയാല് അടുത്ത സർക്കാർ ആരുടേതാണെന്ന് അറിഞ്ഞതിനുശേഷം ജയിലിലേക്ക് മടങ്ങിയാല്‍ മതിയാകും. കേന്ദ്രത്തില്‍ അധികാര മാറ്റം ഉണ്ടായാല്‍ കേസില്‍ അന്വേഷണ ഏജൻസിയുടെ നിലപാടുകളും മാറുമെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.