തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ സ്വന്തം വീടിന് യുവാവ് തീയിട്ടു. മാണിക്കല്‍ സ്വദേശി ബിനുവാണ് സ്വന്തം വീടിന് തീയിട്ടത്. നാട്ടുകാർ ഇടപെട്ട് തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.
രാവിലെ പത്തുമണിയോടെയാണ് വീടിനു തീയിട്ടത്. ഈ സമയം അമ്മ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. ഒറ്റനില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും കത്തിനശിച്ചു.അമ്മ പുറകുവശത്തൂടെ ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. ബിനു മാനസിക വൈകല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളില്‍ ചെമ്ബൻ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയില്‍ സ്വന്തം വീട് കത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപേ മാതാവിനെ വിളിച്ചുവരുത്തി തലയില്‍ ചൂടുവെള്ളം എടുത്തൊഴിച്ചു.
പരിസരവാസികള്‍ക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാല്‍ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.