ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ ബന്ധുക്കളെ കാത്ത് സൂക്ഷിച്ചിരിക്കുന്നത് ഒമ്പത് മൃതദേഹങ്ങള്‍മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
കോട്ടയം ജില്ല ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച് ഒമ്പതിന് എത്തിച്ച് 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ മൂന്നിന് എത്തിച്ച് അഞ്ചിന് മരിച്ച ശ്രീധരൻ (75),പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നിന്ന് മാർച്ച് 27 ന് കൊണ്ടുവന്ന് ഏപ്രില്‍ നാലിന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തില്‍ നാണു (65), അടൂർ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി (60), ഏപ്രില്‍ 22ന് പ്രവേശിപ്പിച്ച് 24 ന് മരിച്ച അരുണ്‍ (47),
ഏപ്രില്‍ 19 ന് പ്രവേശിപ്പിച്ച് 29 ന് മരിച്ച ബാബു (58), മേയ് ഏഴിന് അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ (55), മേയ്10 ന് പ്രവേശിപ്പിച്ച് 11 ന് മരിച്ച വയോധികൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഏഴുദിവസത്തിനകം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാർ ചെലവില്‍ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.