കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്... ഗുരുതരമായി വെട്ടേറ്റ സുഹൃത്ത് ഇപ്പോഴും ചികിത്സയിൽ

കോട്ടയം: ബസിറങ്ങി വന്ന യുവാക്കൾ ഭാര്യയുടെ പിന്നാലെ വന്നവരാണെന്ന‌ു കരുതി വെട്ടിക്കൊലപ്പെടുത്തി. വടവാതൂർ സ്വദേശി രഞ്ജിത്ത് (40) ആണ്  കൊല്ലപ്പെട്ടത്.

രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോയ്ക്ക് പരുക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അജീഷ് സ്ഥലത്തുനിന്നും രക്ഷപെട്ടു.

ഇന്നലെ വൈകുന്നേരം 7.30ന് ശേഷമാണ് സംഭവം. അജീഷ് ഭാര്യയെ സംശയിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഉപദ്രവം കാരണം അജീഷിന്റെ ഭാര്യ കുട്ടികളുമായി മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കുകയായിരുന്നു.

അജീഷിന്റെ ഭാര്യ താമസ സ്ഥലത്തേക്ക് ബസിറങ്ങി നടക്കുന്നതിനിടെ ബന്ധു കൂടിയായ രഞ്ജിത്തും റിജോയും പിന്നിലെത്തി. കൂലിപ്പണിക്കു ശേഷം മടങ്ങുകയായിരുന്നു ഇവർ. ഇതിനിടെ, ഭാര്യയുടെ പിന്നാലെ നടക്കുകയാണെന്ന് ആരോപിച്ച് അജീഷ് രഞ്ജിത്തിനെ വെട്ടി. റിജോയ്ക്കും വെട്ടേറ്റു. 

രഞ്ജിത്തിന് ഇടതുകയ്യിലാണ് വെട്ടേറ്റത്. സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിജോയുെട വലതുകയ്യിലും നെഞ്ചിലുമാണ് വെട്ടേറ്റത്. സംഭവത്തിൽ മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !