ഗ്ലാസ്കോ: ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ എംബിയെ പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് വിസയിൽ തുടരുകയായിരുന്ന മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട് സ്വദേശി വെങ്കിട്ടരാമൻ വിജേഷിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിൽനിന്ന് ഭാര്യ പലതവണ വിളിച്ചിട്ടും വെങ്കിട്ടരാമനെ ഫോണിൽ കിട്ടാതായതാണ് മരണ വിവരം പുറത്തറിയാൻ കാരണമായത്.
ഇതോടെ അവർ യുകെയിലുള്ള വെങ്കിട്ടരാമൻ്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം താമസ സ്ഥലത്ത് നിന്നും കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.മരണകാരണം വ്യക്തമല്ല. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് മൃതസംസ്കാരം നടത്തണമെന്നാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. വെങ്കിട്ടരാമൻറെ കുടുംബം വർഷങ്ങളായി ഡൽഹിയിൽ സ്ഥിര താമസമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.