മുംബൈ : ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിയ്ക്ക് നേരെ ഞായറാഴ്ച നടന്ന വെടിവെയ്പ്പിലെ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത്.
ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനായ അൻമോൽ ബിഷ്ണോയ് ഫേസ്ബുക്ക് പോസ്റ്റ് വഴി വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്.രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിഷ്ണോയിയുടെ സംഘത്തിലെ രോഹിത് ഗോദരയാണ് ഞായറാഴ്ച സൽമാന്റെ വസ്തിയ്ക്ക് നേരെയുണ്ടായ അക്രമണത്തിന് പിന്നിലെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ബൈക്കിലെത്തി വെടിയുതിർത്തവരിൽ ഒരാളായ വിശാൽ കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയും ഒപ്പം ഗോദരയുടെ സംഘത്തിലെ പ്രധാനിയാണെന്നുമാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.