അടൂർ: പേവിഷ ബാധയേറ്റ് ഗൃഹനാഥൻ മരിച്ചു. വെള്ളക്കുളങ്ങര പരവൂർ കാലായില്‍ പി.എം. സൈമണ്‍ എന്ന 63 കാരനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ആദിക്കാട്ട് കുളങ്ങരയില്‍ വാഹനം പൊളിച്ച് വില്‍ക്കുന്ന കടയില്‍ ജോലി നോക്കുകയായിരുന്നു സൈമണ്‍. കഴിഞ്ഞ ജനുവരി 22ന് പട്ടിയുടെ കടിയേറ്റതായി സൈമണ്‍ ഡയറിയില്‍ എഴുതി വച്ചിരുന്നു. എന്നാല്‍, കടിയേറ്റ വിവരം വീട്ടുകാരോടോ മറ്റോ പറഞ്ഞിരുന്നില്ല.ശനിയാഴ്ച വരെ ജോലിക്ക് പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ശാരീരിക അസ്വസ്ഥതയും കാലുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി.
കുറവില്ലാത്തതിനാല്‍ ചൊവ്വാഴ്ച വീടിന് സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും അടൂർ ഗവ. ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.