ശാപമോക്ഷം കാത്ത് കടനാട് , വാഴക്കാട്ടുപാലം.

കാവുംകണ്ടം: കാവുംകണ്ടം പ്രദേശത്തെ കടനാടുമായി ബന്ധിപ്പിക്കുന്ന വാഴക്കാട്ട് പാലത്തിന്റെ ശോചനീയാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്ന് എ. കെ. സി. സി.& പിതൃവേദി കാവുംകണ്ടം യൂണിറ്റ് അധികാരികളോടാവശ്യപ്പെട്ടു.

പാലത്തിന് മതിയായ വീതിയില്ലാത്തതും കൈവരികൾ തകർന്നതുകൊണ്ടും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി പാലം മാറിയിരിക്കുന്നു. 

അടുത്തനാളിൽ ഏതോ വാഹനം ഇടിച്ച് പാലത്തിൻ്റെ കൈവരികൾ പാടേ തകർന്നു. ഭാഗ്യവശാൽ വാഹനവും അതിലെ യാത്രക്കാരും  കൈവരിയിൽ ഇടിച്ചു നിന്നതുകൊണ്ട് വലിയ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.അര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച പാലത്തിലൂടെ ചെറു വാഹനങ്ങൾക്ക് മാത്രമേ കടന്നുപോകാൻ സാധിക്കുകയുള്ളൂ. എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡു കൊടുക്കാൻ പോലും സാധിക്കുകയില്ല. 

പാലത്തിന്റെ വീതി അപര്യാപ്തമായതിനാലും ബലക്ഷയം ഉള്ളതിനാലും ബസ് ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങൾ മറ്റൊരു വഴിയാണ് പോകുന്നത്. കടനാട്ടിലേക്കുള്ള ഏറ്റവും എളുപ്പമുള്ളതും ദൂരം കുറഞ്ഞതുമായ വഴിയാണിത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുൾപ്പടെ നൂറുകണക്കിന് യാത്രക്കാർ ദൈനംദിനം ആശ്രയിക്കുന്ന  വഴിയാണിത്. 

നിരവധി ചെറുവാഹനങ്ങളും ഇതിലെ കടന്നുപോകുന്നുണ്ട്. ഈ പാലത്തിന് വീതി കൂട്ടിയും കൈവരികൾ സ്ഥാപിച്ചും സുരക്ഷിതമാക്കണമെന്ന് കാവുംകണ്ടം എ. കെ. സി. സി.& പിതൃവേദി യോഗം അധികാരികളോടാവശ്യപ്പെട്ടു. 

പാലത്തിന്റെ ബലക്ഷയം പുനഃ പരിശോധിച്ചു അറ്റകുറ്റപണികൾ യഥാസമയം പൂർത്തീകരിക്കുവാൻ വേണ്ട ഉചിതമായ നടപടി പി.ഡബ്ല്യു.ഡി അധികാരികൾ സ്വീകരിക്കണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ജോജോ പടിഞ്ഞാറയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ .സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. 

ഡേവീസ് കല്ലറക്കൽ, അഭിലാഷ് കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, സാബു വാദ്ധ്യാനത്തിൽ ബിജു ഞള്ളായിൽ തുടങ്ങിയവർ പ്രസംഗിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !