മലപ്പുറം : 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം സംഘപരിവാറുകാരനല്ലാത്ത അസീമുള്ള ഖാൻ ഉണ്ടാക്കിതാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.
മുസ്ലിമാണ് തയ്യാറാക്കിയത് എന്നത്കൊണ്ട് "ഭാരത് മാതാ കി ജയ്" എന്ന മുദ്രാവാക്യം വിളിക്കണ്ട എന്ന് സംഘപരിവാർ വെക്കുമോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ഇന്ത്യൻ നയതന്ത്ര വിദഗ്തനായിരുന്ന ആബിദ് ഹസ്സൻ സഫ്രാനിയാണ്.'ജയ്ഹിന്ദ്' എന്ന മുദ്രാവാക്യവും മുസ്ലിമിന്റെ സംഭാവനയാണ്. മുസ്ലിമാണ് തയ്യാറാക്കിയത് എന്നത് കൊണ്ട് ഈ മുദ്രാവാക്യങ്ങള്‍ സംഘപരിവാർ ഒഴിവാക്കുമോ എന്നും മുഖ്യ മന്ത്രി ചോദിച്ചു. മുസ്ലിങ്ങളെല്ലാം രാജ്യം വിട്ട് പാകിസ്താനിലേക്ക് പോകണമെന്ന് ആക്രോശിക്കുന്ന സംഘപരിവാറുകാർ ഈ ചരിത്രം അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം അംഗീകരിച്ച ഏറ്റവും വലിയ ദേശഭക്തിഗാനം 'സാരേ ജഹാം സേ അച്ഛാ ഹിന്ദോസ്താൻ ഹമാരാ' പാടിയത് മുഹമ്മദ് ഇക്ബാലാണെന്ന് ആർ.എസ്സ്.എസ്സുകാർ ഓർക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും പ്രകാശപൂർണ്ണമാക്കുന്നതിന് മുസ്ലിം ഭരണാധികാരികളും സാസ്കാരിക നായകരും ഉദ്യോഗസ്ഥരും പങ്കുവഹിച്ചിണ്ടെന്നും ഓർമ്മപ്പെടുത്തി.
മുസ്ലിം നാമധാരികളായവർക്ക് പൗരത്വം നല്‍കരുതെന്ന് വാദിക്കുന്നവർ ഈ രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തെയാണ് നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ താജ്മഹലും ഫത്തേപൂർ സിക്രിയും ഡല്‍ഹി ജമാ മസ്ജിദുമൊക്കെ പടുത്തുയർത്തിയത് മുഗള്‍ രാജാക്കന്മാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.