മാനന്തവാടി: പയ്യാമ്പള്ളിയില് വന്യജീവിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പയ്യമ്പള്ളി അടിയ കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.പുലിയാണ് സുകുവിനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് സ്ഥീരികരിച്ചിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതിനിടെ കണ്ണൂർ കൊട്ടിയൂരില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി വ്യാപക തെരച്ചില്‍ നടത്തി.കണ്ടപ്പുനം സ്വദേശി പാനികുളങ്ങര ജോസഫ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുംവഴിയാണ് മന്ദംചേരി ടൗണിന് സമീപത്ത് വച്ച് കടുവ മലയോര ഹൈവേ മുറിച്ചു കടക്കുന്നത് കണ്ടത്.
തുടർന്ന് കടുവ മന്ദംചേരി മുത്തപ്പൻ ക്ഷേത്ര പരിസരത്തേക്ക് ഓടിപ്പോയെന്ന് ജോസഫ് പറഞ്ഞിരുന്നു. അതേസമയം, വന്യമൃഗാക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനംമന്ത്രിമാർ ഇന്ന് ബന്ദിപ്പൂരില്‍ യോഗം ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.