ന്യൂഡല്‍ഹി: കണ്ണൂർ ലോക് സഭാ മണ്ഡലത്തില്‍ നിലവിലെ എം.പിയായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം.
സുധാകരന് പകരം സ്ഥാനാർത്ഥിയായി മുൻ ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി, പാർട്ടി ദേശീയ വക്താവ് ഷമാം മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്‌ദുള്‍ റഷീദ് തുടങ്ങിയവരെ പരിഗണിച്ചിരുന്നു.
ആലപ്പുഴയില്‍2009, 2014 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച കെ.സി. വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗംആഗ്രഹിക്കുന്നുണ്ട്. 2019ല്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. സംഘടനാ ഉത്തരവാദിത്വങ്ങള്‍ കാരണം മത്സരിക്കില്ലെന്നാണ് വേണുഗോപാലും അറിയിച്ചിരുന്നത്. എം.ലിജു, അഡ്വ. അനില്‍ ബോസ്, 2019ല്‍ മത്സരിച്ച ഷാനി ഉസ്‌മാൻ എന്നീ പേരുകളാണ് ആലപ്പുഴയില്‍ ഉയരുന്നത്.
കെ.സുധാകരൻ അടക്കം 16 മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാരെ സ്ഥാനാർത്ഥികളാക്കിയാല്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്‌മാന് വീണ്ടും അവസരം നല്‍കേണ്ടി വരുമെന്ന് സൂചനയുണ്ട്. രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കാൻ സാദ്ധ്യത കൂടുതലായതിനാല്‍ വയനാട്ടില്‍ മറ്റൊരാളെ പരിഗണിക്കാൻ കഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.