എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ് ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സർവീസ് നടത്തുന്നതാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ് ഉച്ചക്ക് 2 മണിക്ക് കോട്ടയത്ത് എത്തും. അവിടെ നിന്ന് 02.03 ന് യാത്ര തുടരുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 05.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നതാണ്. പള്ളി സന്ദർശിച്ച ശേഷം അന്ന് സന്ധ്യയ്‌ക്ക് 06.40 ന് ഈ തീവണ്ടിയിൽ തന്നെ ( Train no 16362) കോട്ടയം വഴി എറണാകുളത്തേക്ക് മടങ്ങാവുന്നതാണ്.
അതുപോലെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.35 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ, ചൊവ്വാഴ്ച രാവിലെ 5.45 ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി സന്ദർശിച്ച് അന്ന് തന്നെ വൈകുന്നേരം 6.30ന് മടങ്ങുകയും ചെയ്യാം. വേളാങ്കണ്ണിയിൽ നിന്ന് തിരിച്ചുള്ള ട്രെയിൻ കോട്ടയത്ത് രാവിലെ 10.10 നും എറണാകുളത്ത് ഉച്ചക്ക് 12 മണിക്കും എത്തിച്ചേരുന്നതാണ്.
സ്ലീപ്പർ കോച്ചുകളിൽ യാത്ര തെരെഞ്ഞെടുത്താൽ വേളാങ്കണ്ണിയിൽ ഇറങ്ങിയാൽ റൂമിന്റെ ആവശ്യം വരുന്നില്ല. പള്ളിയുമായി ബന്ധപ്പെട്ട് കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങളോട് കൂടിയ നിരവധി റൂമുകളും വേളാങ്കണ്ണിയിൽ ലഭ്യമാണ്.
ഫെസ്റ്റിവൽ സ്പെഷ്യൽ സർവീസായി സീസണിൽ മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ് സെപ്റ്റംബർ അവസാന വാരത്തോടെ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്നവിധം റെയിൽവേ സ്ഥിരപ്പെടുത്തുകയായിരുന്നു.
𝕂𝕆𝕋𝕋𝔸𝕐𝔸𝕄 𝕋𝕆 𝕍𝔼𝕃𝔸ℕ𝕂𝔸ℕℕ𝕀 (𝕂𝕋𝕐𝕄-𝕍𝕃ℕ𝕂) വേളാങ്കണ്ണിയ്ക്കുള്ള ട്രെയിനിന്റെ സമയം
ട്രെയിൻ നമ്പർ : 16361 (ശനി, തിങ്കൾ ദിവസങ്ങളിൽ)
വേളാങ്കണ്ണിയ്ക്കുള്ള ട്രെയിനിന്റെ സമയം :
എറണാകുളം: 12.35 (പകല്‍)
കോട്ടയം: 2.00 PM
𝕍𝔼𝕃𝔸ℕ𝕂𝔸ℕℕ𝕀 𝕋𝕆 𝕂𝕆𝕋𝕋𝔸𝕐𝔸𝕄 (𝕍𝕃ℕ𝕂-𝕂𝕋𝕐𝕄) മടക്കയാത്ര
ട്രെയിൻ നമ്പർ : 16362 (ഞായർ, ചൊവ്വാ ദിവസങ്ങളിൽ മാത്രം)
വേളാങ്കണ്ണിയിൽ നിന്നുള്ള മടക്കയാത്രയുടെ സമയം : 06:30PM(സന്ധ്യയ്‌ക്ക്)
ടിക്കറ്റ് നിരക്ക് : (ഒരു ദിശയിലേയ്ക്ക്/ONE SIDE)
- ജനറൽ/അൺ റിസേർവ്ഡ്: ₹ 205
- സ്ലീപ്പർ ക്ലാസ് (ബെർത്ത്) : ₹355
- 3rd AC സ്ലീപ്പർ (3 Tier AC) : ₹960
- 2nd AC സ്ലീപ്പർ (2 Tier AC) : ₹1365
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.