തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും.കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ലാഭമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കും. കെഎസ്ആര്‍ടിസിക്ക് ഒരു ലോണ്‍ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയില്‍ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസല്‍ ലാഭിക്കാന്‍ കഴിയുന്നുണ്ട്. സര്‍വ്വീസുകളെ ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങള്‍ റദ്ദാക്കിയത്. ശമ്പള - പെന്ഷന് കാര്യത്തില്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുകളുണ്ട്. അന്തര്‍ സംസ്ഥാന സര്‍വ്വീസ് ഉള്‍പ്പെടെ റദ്ദാക്കും. അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് തന്നെ വലയില്‍ ചാടിക്കാന്‍ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആര്‍ടിസി എംഡി മാറുന്നുവെന്ന കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.