ഹൈക്കോടതിയിലെ അഭിഭാഷകൻ പത്തുവർഷമായി പ്രാക്ടീസ് ചെയ്യുന്നത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്:; കേസ്,

 കൊച്ചി: കഴിഞ്ഞ പത്ത് വർഷമായി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രാക്‌ടീസ് ചെയ്‌ത ഹൈക്കോടതിയിലെ അഭിഭാഷകനെതിരെ കേസ്. തിരുവനന്തപുരം വഞ്ചിയൂ‌‌ർ സ്വദേശി മനു ജി രാജനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ബിഹാറിലെ മഗധ് സർവകലാശാലയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ സച്ചിൻ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

2013ലാണ് മനു ജി രാജൻ ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തത്. മഗധ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്‌ടീസ് ചെയ്ത കാലയളവിൽ 53പേരുടെ വക്കാലത്ത് ഏറ്റെടുത്തു.

ഇതിനിടെയാണ് പരാതിക്കാരനായ സച്ചിന്റെ സ്വത്ത് തർക്കം സംബന്ധിച്ച കേസും വാദിക്കാമെന്ന് ഏറ്റത്. എന്നാൽ, ഒന്നര വർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിൻ നടത്തിയ അന്വേഷണത്തിൽ മനു ജി രാജിന്റേത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ബാർ കൗൺസിലിൽ എൻറോൾ ചെയ്യാനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ യഥാർത്ഥമല്ലെന്ന് മഗധ് സർവകലാശാല അധികൃതർ പൊലീസിന് മറുപടി നൽകി. മനുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലും പരാതി നൽകിയിട്ടുണ്ട്. 

മനു ജി രാജന്റെ കൈവശമുള്ള കേരള സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ഗവർണർക്കും പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !