നവകേരള സദസ്സിന്റെ ചെലവ്: വിചിത്ര നിലപാടുമായി വിവരാവകാശ രേഖ, സംഭാവന ലഭിച്ചെന്നും ഇല്ലെന്നും മറുപടി

 കണ്ണൂർ: കണ്ണൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനായി സർക്കാർ ഒരു തുകയും അനുവദിച്ചിട്ടില്ലെന്നും സ്പോൺസർഷിപ്പ് വഴി വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ സംഭാവനയോ തുകയോ സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശനിയമ പ്രകാരം മറുപടി.

കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ അപേക്ഷയിലാണ് പരിപാടിയുടെ കണ്ണൂർ നിയോജക മണ്ഡലം ജനറൽ കൺവീനറായിരുന്ന എ.ഡി.എമ്മിന്റെ മറുപടി. നിയോജക മണ്ഡലം ജന. കൺവീനർ എന്ന നിലയിൽ ഓഫീസിൽ നിന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.

അതേസമയം, അഴീക്കോട് നിയോജക മണ്ഡലത്തിലെ കണക്കുകൾ ആവശ്യപ്പെട്ട് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച ഉത്തരത്തിൽ ഇതിൽനിന്ന് വ്യത്യസ്തമായ വിവരമാണുള്ളത്. ഇവിടെ നവകേരള സദസ്സിന് സ്പോൺസർഷിപ്പിലൂടെ 40.60 ലക്ഷം രൂപ ലഭിച്ചെന്നും അത്രയും തുക ചെലവഴിച്ചു എന്നും വിവരാവകാശരേഖയിൽ പറയുന്നു.

കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരളസദസ്സിന്റെ മറവിൽ നടന്നത് വൻ അഴിമതിയെന്നും പരിപാടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

നവകേരള സദസ്സ് സർക്കാർ പരിപാടിയായിരുന്നെന്ന് മന്ത്രിമാർ ഉൾപ്പെടെ നിയമസഭയ്ക്ക് അകത്തും ആവർത്തിക്കുകയാണ്. അപ്പോഴാണ് കണ്ണൂർ നിയോജകമണ്ഡലത്തിലെ സദസ്സിനായി സർക്കാർ ഒരു തുകയും അനുവദിച്ചിട്ടില്ല എന്നും സ്പോൺസർഷിപ്പ് വഴിയും ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ല എന്നുമുള്ള വിചിത്രമായ മറുപടിയുള്ള രേഖകൾ പുറത്തുവരുന്നത്.

ആരും പണം നൽകിയിട്ടില്ലെങ്കിൽ കണ്ണൂരിൽ എങ്ങനെയാണ് നവകേരള സദസ്സ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !