പാലക്കാട്: സ്ക്രാപ്പ് തട്ടിപ്പ് കേസിൽ ആർഎസ്എസ് മുൻ ദേശീയ നേതാവും പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശിയുമായ കെ.സി. കണ്ണനും ഭാര്യ ജീജാ ഭായിയും അറസ്റ്റിലായി.
മൂന്നര കോടി രൂപ തട്ടിയെന്ന ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയിലാണ് അറസ്റ്റ്. കർണാടകയിലെ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്ക്രാപ്പ് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് മുൻ ആർഎസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. 2022 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.കർണാടകയിൽ പ്രവർത്തിക്കുന്ന ഷുഗർ കമ്പനിയിലെ സ്ക്രാപ്പ് നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, വർഷം ഒന്ന് പിന്നിട്ടും കരാർ പാലിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെ തുടർന്നാണ് മദുസൂദനൻ റെഡ്ഡി പട്ടാമ്പി പോലീസിൽ പരാതി നൽകിയത്.
ഇരുവരും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.