കോട്ടയം :പാലാ നഗരസഭ രണ്ടാം വാർഡിൽ മുണ്ടുപാലത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിവന്നിരുന്ന നെല്ലിക്കൽ സന്തോഷിൻ്റെ മകൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന അലീനാ സന്തോഷിൻ്റെ വ്യക്കമാറ്റിവയ്ക്കുന്നതിനും തുടർ ചികൽസയ്ക്കുമായി 25 ലക്ഷം രൂപയോളം ആവശ്യമായിരുന്നു.
ഇവരെ സഹായിക്കുന്നതിനായി മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ ചെയർമാനനും കെ.അജി കൺവീനാ റായും അലീനാ ചികൽ സാ സഹായ നിധി രൂപികരിക്കുകയും പാലാ നഗരസഭ 26 വാർഡിലും കഴിഞ്ഞ ഞായറാഴ്ച കൗൺസിലർമാരുടെയും രാഷ്ട്രിയ പ്രവർത്തകരുടെയും നേതൃത ത്തിൽ ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം രൂപയാണ് സമാഹരിച്ചത്.പാവപ്പെട്ടവരിൽ നിന്ന് പോലും വലിയ സഹകരണമാണ് ലഭിച്ചതെന്നും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ, കെ.അജി, ബിജു പാലുപ്പടവൻ, യുണറ്റഡ് മെർച്ചൻ്റ് ചേമ്പർ സ്റ്റേറ്റ് സെക്രട്ടറി റ്റോമി കുറ്റിയാങ്കൽ, K Kഗീരിഷ്, രൻജിത്ത് സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.