ബംഗളൂരു: ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു.
കൊപ്പൽ ജില്ലയിലെ ഗംഗാവതി നഗരത്തിൽ ബസ് സ്റ്റോപ്പിൽ നിന്ന ദമ്പതികൾക്ക് നേരെയാണ് ആക്രമണം. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ആറ് പ്രതികളെ പോലീസ് തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. മൗലാന ഹുസൈൻ, ശിവകുമാർ, പ്രശാന്ത്, മഹേഷ്, മദേശ് എന്നിവരാണ് അറസ്റ്റിലായത്. ആറാം പ്രതി ലിങ്കരാജ് ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
രാത്രി ഒമ്പതരയോടെ ബസ് കാത്തുനിന്ന ദമ്പതികൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിൽ ഇടപെട്ട അക്രമികൾ ഭർത്താവിനെ അടിച്ചുവീഴ്ത്തി 21കാരിയായ ഭാര്യയെ വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.
.jpg)
.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.