സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്ന കേരള ബജറ്റ് തീരുമാനങ്ങൾ: ടോണി ചിറ്റിലപ്പിള്ളി ,,

കോട്ടയം: നികുതികൾ വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാണ് സർക്കാരിന്റെ ബജറ്റ്.നവകേരള സദസ്സ് വൻ ധൂർത്തും നാട്ടില്‍ മുഴുവന്‍ കടവും,എന്നാൽ  മനഃസാക്ഷിയില്ലാതെ കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്നു.സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ജനങ്ങളുടെ കയ്യിൽ നിന്നും നികുതി വഴി പണം എത്തിക്കുകയാണ് സർക്കാർ തന്ത്രം.

ഇതിന്റെ ഭാഗമായി കെട്ടിട നികുതി, വാഹന നികുതി, എന്നിവ വർദ്ധിപ്പിക്കുകയും, ഭൂമിയുടെ ന്യായ വില വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സ്വയം ഉല്പാദിപ്പിക്കുന്ന വൈദ്യുതി തീരുവ കൂട്ടി ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും സർക്കാർ മറന്നില്ല. ഇതോടെ സംസ്ഥാനത്ത് ഇനി സാധാരണക്കാർ ജീവിക്കാൻ പാടുപെടുമെന്ന കാര്യത്തിൽ സംശയമില്ല.

ഭൂമിവിൽപ്പനയുമായി  ബന്ധപ്പെട്ട നികുതി വർദ്ധനവ്

കെട്ടിടങ്ങൾ വിൽക്കുമ്പോൾ അടിത്തറയുടെ ഏരിയയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കുന്നതിനുള്ള നടപടിയും,ഭൂമിയുടെ ന്യായവില കൂട്ടുമെന്ന പ്രഖ്യാപനവും സാധരണക്കാരനെ വലയ്ക്കും .ഭൂനികുതിയും അതിന് അനുസൃതമായി വർധിക്കും.

ഇതിനൊപ്പം വസ്‌തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതിക്കുന്നതും,രജിസ്ട്രേഷൻ,ലാന്റ് റവന്യൂ മേഖലകളിൽ നിരക്ക്-നികുതി വർധനവ് നടപ്പാക്കുന്നതും ഇടിത്തീയാകും.ബാങ്ക് വായ്‌പകൾ ഭൂമി രേഖകളിൽ ഉൾപ്പെടുത്താൻ ബാങ്കുകളിൽ നിന്ന് ഫീസ് ഈടാക്കുന്നത്.ബാങ്കുകള്‍ ലോണെടുക്കുന്നവർക്ക് മേൽ ഈ ഭാരം അടിച്ചേൽപ്പിക്കും. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിനും നികുതി നല്‍കണം.ലോണിന് ചെലവേറും. 

മദ്യ വില വർധനവ്

കൂടി ബജറ്റിൽ നിർദ്ദേശിക്കപ്പെടുന്നത്. ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് പത്തു രൂപ ഗാലനേജ് ഫീസായി ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അബ്‌കാരി നിയമപ്രകാരമാണ് ഈ അധിക തീരുവ ഈടാക്കുന്നത്.വിദേശ നിര്‍മ്മിത വിദേശ മദ്യം 12 ശതമാനം വരെ വില കൂടും.പാവപ്പെട്ട ജനങ്ങളെ കുടിപ്പിച്ച് കൊല്ലും.

റബ്ബർ വില ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ ഇടതു സർക്കാരിന് തിരിച്ചടി


റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പിണറായി സർക്കാർ റബർ കർഷകർക്ക് പത്തു രൂപ നൽകി അപമാനിച്ചു.കഴിഞ്ഞ വർഷവും 10 രൂപ കൂ‌ട്ടിയിരുന്നു.ഇത് ഇടതു സർക്കാരിന് തിരിച്ചടിയായിരിക്കും.ബജറ്റിലെ പ്രഖ്യാപനങ്ങൾ പലതും വസ്തുതാ വിരുദ്ധമാണ്.

വൈദ്യുതി നിരക്ക് കൂട്ടും

സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവയിലും വർധനവ് വരുത്തിയിട്ടുണ്ട്.സോളാർ പദ്ധതികൾ ഉള്ളവർക്ക് അടക്കം യൂണിറ്റിന് 15 പൈസ തീരുവ ഈടാക്കും.അധിക വിഭസമാഹരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടും.

കോടതി കയറിയാൽ കീശ കീറും

ജുഡീഷ്യൽ കോടതി ഫീസുകളും കുത്തനെ കൂട്ടി. ചില കേസുകളിൽ 25 ഇരട്ടിവരെയാണ് വർധന വരുത്തിയത്. കുടുംബ കോടതികളിലെ വസ്‌തു കേസുകൾക്കും ഫീസ് ഉയർത്തിയിട്ടുണ്ട്. ഇതോടെ കോടതി വ്യവഹാരങ്ങളും മുൻപത്തേതിനേക്കാൾ ചെലവേറും.

സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആശങ്കയിൽ

പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കിട്ടാതെ ഒരുലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങി.സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല.കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികളില്ല.ജനുവരിയിലെ പെന്‍ഷന്‍ കൂടി ചേര്‍ത്താല്‍ ഇപ്പോള്‍ തന്നെ 5 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലെ ഒരു ശതമാനം പോലും നടപ്പാക്കിയിട്ടില്ല.സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമായി ബജറ്റ് മാറി.മദ്യം വിറ്റും ലോട്ടറി വിറ്റും,നികുതി കൂട്ടിയും പണം ഉണ്ടാക്കുന്നു.

ഇല്ലാത്ത കോടികളുടെ വികസന പ്രഖ്യാപനമാണ് ഇക്കുറി ബജറ്റിൽ സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്. എന്നാൽ ഇതിന് എവിടെ നിന്നും പണം ലഭിക്കുമെന്ന ചോദ്യം ജനങ്ങളിൽ നിന്നും ഉയർന്നു കഴിഞ്ഞു. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന ബജറ്റിനെതിരെ ജനങ്ങളിൽ നിന്നും ഇപ്പോൾ തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നിരവധി പേരാണ് ജനദ്രോഹ ബജറ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ പിടിച്ചുപറിയാണ് ഇടതു സർക്കാരിന്റേത് എന്നാണ് പൊതുജനാഭിപ്രായം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !