തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടുള്ള വിയോജിപ്പ് എന്തിനെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല.
എന്നാല്‍ ബഹിഷ്കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കള്‍ നവകേരള സദസില്‍ പങ്കെടുത്തു. നാടിൻറെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട ജനങ്ങള്‍ നാടിൻറെ ആവശ്യത്തിനായി ഒന്നിക്കുന്നതാണ് നവകേരള സദസില്‍ കണ്ടത്.
ഒന്നിനൊന്ന് മെച്ചപ്പെട്ട ജനസഞ്ചയത്തെയാണ് ഓരോ ജില്ലയിലും കണ്ടത്. നാടിൻറെ ഭാവിക്കായി അവര്‍ ഒന്നിച്ചു. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് എതിരായ പരിപാടിയല്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് നവകേരള സദസ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിക്ക് നേരെ മരടിലും തൃപ്പുണിത്തുറയിലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മരടില്‍ അഞ്ചും തൃപ്പൂണിത്തുറയില്‍ പതിനൊന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.