ഭീകരൻ അബ്ദുള്‍ സലാം ഭൂട്ടാവി മരിച്ചെന്ന് സ്ഥിരീകരണം,,

ന്യുയോര്‍ക്ക്: ലഷ്കറെ ത്വയ്ബ ഭീകരൻ ഹാഫിസ് അബ്ദുള്‍ സലാം ഭൂട്ടാവി മരിച്ചെന്ന് സ്ഥിരീകരിച്ച്‌ യു.എൻ. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ ഭീകരൻ ഹാഫിസ് സയീദിന്റെ പ്രതിനിധിയായിരുന്നു ഇയാള്‍.കഴിഞ്ഞ വര്‍ഷം മേയ് 29ന് പഞ്ചാബ് പ്രവിശ്യയിലെ മുറീദ്കേ നഗരത്തില്‍ പാക് സര്‍ക്കാരിന്റെ കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് യു.എൻ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇയാള്‍ മരിച്ചെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചെങ്കിലും ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെടുന്നത്. മുംബയ് ഭീകരാക്രമണ പ്രതികള്‍ക്ക് ഭൂട്ടാവിയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചിരുന്നു. ഹാഫിസ് സയീദിന്റെ അഭാവത്തില്‍ ലഷ്കറെ ത്വയ്ബയെ നിയന്ത്രിച്ചിരുന്നത് ഇയാളാണ്.

അതേ സമയം, ഹാഫിസ് സയീദ് പാകിസ്ഥാന്റെ കസ്റ്റഡിയില്‍ 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് യു.എൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടതെന്നും യു.എൻ റിപ്പോര്‍ട്ടില്‍ പറയുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണം കൂടാതെ, ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കു ധനസഹായം നല്‍കിയതടക്കം എൻ.ഐ.എ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് ഹാഫിസ് സയീദ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !