തിരുവനന്തപുരം: പദ്മശ്രീ പുരസ്കാരത്തിനായി ആരാണ് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ലെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മി ബായി.
പത്മിശ്രീക്കായി പരിഗണിക്കുന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സമ്മതം ചോദിക്കാൻ വിളിച്ചപ്പോഴാണ് അറിയുന്നത്. അല്ലാതെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് ഗൗരീലക്ഷ്മി ബായി മാധ്യമങ്ങളോട് പറഞ്ഞു.'വിളിച്ചപ്പോള്‍ എന്നെപ്പറ്റി തന്നെയാണോ നിങ്ങള്‍ പറയുന്നതെന്ന് എടുത്ത് ചോദിച്ചു. മാധ്യമങ്ങളിലൂടെ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. എല്ലാം പത്മനാഭസ്വാമിയുടെ കൃപ'- ഗൗരീലക്ഷ്മി ബായി പറഞ്ഞു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിന് പദ്മശ്രീ ലഭിക്കുന്നത്.
കാർത്തിക തിരുനാള്‍ ലക്ഷ്മിഭായിയുടെയും ലഫ്റ്റനന്റ് കേണല്‍ ഗോദവർമ്മ രാജയുടെയും പുത്രിയായി 1945ലായിരുന്നു ജനനം. വിമൻസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയെങ്കിലും സാഹിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതവ്രതമാക്കി. ചിത്തിര തിരുനാള്‍ ബാലരാമവർമ്മയുടെ അനന്തിരവളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.