കൊച്ചി: ഇന്നലെ പ്രദർശനത്തിനെത്തിയ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന പ്രചരണം ആക്രമണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
കൊച്ചിയില്‍ മാധ്യമപ്രവർത്തരെ കണ്ടാണ് ലിജോ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷപ്രചരണം എന്തിനെന്ന് അറിയില്ല. ഷോ കണ്ട പ്രേക്ഷകർ പറയുന്നതാണ് സ്വീകരിക്കുന്നതെന്നും ലിജോ പറഞ്ഞു.ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതല്‍ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ഗുണമാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്.
ഫാന്റസി കഥയില്‍ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്. തലയോട്ടി അടിച്ചു തകർത്ത ഹീറോ അല്ല നമുക്ക് വേണ്ടത്. ഇത് ആളുകളിലേക്ക് പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്ന് വന്ന ആളുകളാണ് നമ്മള്‍. ആകെ വേണ്ടത് ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാഗ്യവും വിദ്വേഷവുമാണ്.
മുഴുവൻ ടീമും അത്രയ്ക്ക് ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തീയറ്ററില്‍ തന്നെ പോയി കാണണം. പല കഥാപാത്രങ്ങള്‍ക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ്', ലിജോ പറയുന്നു.
മോഹൻലാലിന്റെ ഇൻട്രോ സീൻ കണ്ട് തീയറ്റർ കുലുങ്ങുമെന്ന് ടിനു പാപ്പച്ചൻ പറഞ്ഞതിനെക്കുറിച്ചും ലിജോ പ്രതികരിച്ചു. 'ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ടാകും. ടിനു ഒരു നല്ല പ്രേക്ഷകൻ എന്ന നിലയില്‍ ഉള്ളില്‍തട്ടി പറഞ്ഞതാണ്. അത് അയാളുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതിനെ അങ്ങനെയാണ് കാണേണ്ടത്. ഈ സിനിമ മാസാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതൊരു അമർചിത്ര കഥ എന്ന രീതിയില്‍ തന്നെയാണ് പറഞ്ഞത്'. ലിജോയുടെ വാക്കുകള്‍ ഇങ്ങനെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.